പട്ടിത്തറയിൽ ഇനി സൗരോർജ വൈദ്യുതിയിൽ കാർഷിക ജലസേചനം

പട്ടിത്തറ : " വെയിൽ ഉണ്ടെങ്കിൽ ഇനി മോട്ടോർ ഓടിക്കോളും. ഇന്ധനവും വേണ്ട വൈദ്യുതി കണക്‌ഷനും വേണ്ട..." കാർഷിക ജലസേചനത്തിനായി പട്ടിത്തറയിൽ സ്ഥാപിച്ച സൗരോർജ മോട്ടോർ പമ്പിങ്ങിനെക്കുറിച്ചാണ്.

പരീക്ഷണർത്ഥം പട്ടിത്തറ പഞ്ചായത്തിലെ പട്ടിക്കായലിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. നിലവിൽ കാർഷികാവശ്യത്തിനുള്ള വൈദ്യുതി വിതരണം എത്തിച്ചേരാത്ത ഒറ്റപ്പെട്ട കൃഷിയിടങ്ങളിൽ സൗരോർജ വൈദ്യുതിയിലൂടെ ജലസേചനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള വൈദ്യുതിച്ചെലവും ഒഴിവാക്കാൻ ഇതുപകരിക്കും. നാഷണൽ ഇനിഷ്യേറ്റീവ് ഓൺ ക്ലൈമറ്റ് റെസിലൻ്റ് അഗ്രികൾച്ചർ പദ്ധതിയിലുൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

പമ്പിങിനായി രണ്ടര എച്ച്.പി ശക്തിയുള്ള മോട്ടറാണ് സ്ഥാപിച്ചിട്ടുള്ളത്. പദ്ധതിയുടെ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ നിർവഹിച്ചു.ജില്ലയിൽ ആദ്യമാ യണ്   സൗരോർജ വൈദ്യുതിയിൽ  കാർഷിക ജലസേചന പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു.വൈസ് പ്രസിഡണ്ട് സെബു സദക്കത്തുള്ള അധ്യക്ഷനായി. കെ.പി.രാധ , എ.കെ. നന്ദകുമാർ, പ്രജിഷ വിനോദ്, ഡോ. സുമയ്യ, പി.പി സാമ്പൻ എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം