ഡോക്ടറെ മർദ്ദിക്കൽ ഉൾപ്പെടെ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ തൃത്താല തിരുമിറ്റക്കോട് ഒഴുവത്ര സ്വദേശി പൊന്നത്തു വളപ്പിൽ വീട്ടിൽ (34) ജംഷീദാണ് ചാലിശ്ശേരി പോലീസിന്റെ പിടിയിലായത്. നിരവധി മയക്ക്മരുന്ന് കേസുകളിലും, കറുകപുത്തൂരിൽ ഡോക്ടറെ മർദ്ദിച്ച കേസിലും പ്രതിയായ ജംഷീദ് ഒളിവിൽ കഴിയുകയായിരുന്നു. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ചാലിശ്ശേരി, പൊന്നാനി, ഷൊർണൂർ, പട്ടാമ്പി, എരുമപ്പെട്ടി പോലീസ് സ്റ്റേഷനുകളിലെല്ലാം ഇയാൾക്കെതിരായി നിരവധി ക്രിമിനൽ കേസുകളുണ്ട്.
എസ് എച്ച് ഒ അനീഷ് കുമാർ, എസ് സി പി ഒ രതീഷ്, സി പി ഒ മാരായ സതീഷ് കുമാർ, നിബിൻ, അബീഷ് എന്നിവരുൾപ്പട്ട സംഘമാണ് പ്രതിയെ പിടി കൂടിയത്.