കെ എസ് ആര്‍ ടി സി ബസുകളില്‍ ഇനി ഗൂഗിള്‍ പേ അടക്കം യുപിഐ പേമന്റ് ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാം. ഓണ്‍ലൈൻ വഴി ടിക്കറ്റിന് പണം നല്‍കുന്നതിന്റെ പരീക്ഷണം ഇന്ന് മുതല്‍ തുടങ്ങും. പ്രാരംഭ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലും പോയിന്റ് ടു പോയിന്റ് സര്‍വീസുകളിലുമാണ് ഇത് നടപ്പിലാക്കുക. ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് കെ എസ് ആര്‍ ടി സിക്ക് ഇതിന് സംവിധാനം ഒരുക്കി നല്‍കുന്നത്.
യാത്രക്കാര്‍ക്ക് യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, ചലോ ആപ്ലിക്കേഷനിലെ ചലോപേ ആൻഡ് വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാവുന്നതാണ്. പ്രസ്തുത ബസുകളുടെ ലൈവ് ലൊക്കേഷനും ചലോ ആപ്ലിക്കേഷനിലൂടെ അറിയുവാൻ സാധിക്കും.
ഇതിന് വേണ്ടിയുളള എല്ലാ വിധ ഹാര്‍ഡ്‌വെയറുകളും ഡാറ്റ അനലിറ്റിക്സ് ഉള്‍പ്പടെയുള്ള ഡാറ്റ സപ്പോര്‍ട്ടും ചലോ കമ്ബനി വഹിക്കും. ഈ സേവനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി ക്ക് ഒരു ടിക്കറ്റിനു 13.7 പൈസയും ജിഎസ്ടിയും മാത്രമാണ് ചെലവാകുന്നത്.
പരീക്ഷണ ഘട്ടത്തില്‍ ഏതെങ്കിലും പോരായ്മകളോ അപാകതകളോ ശ്രദ്ധയില്‍ പെട്ടാല്‍ ആയത് പൂര്‍ണമായും പരിഹരിച്ച ശേഷമാകും ഒദ്യോഗികമായി നടപ്പില്‍ വരുത്തുക. നാല് മാസത്തിനകം കേരളത്തിലെ എല്ലാ കെ എസ് ആര്‍ ടി സി സര്‍വീസുകളിലും ഈ സംവിധാനം നടപ്പില്‍ വരുത്തുകയാണ് കെഎസ്‌ആര്‍ടിസിയുടെ ലക്ഷ്യം.