പാലക്കാട് ജില്ലയിൽ നീര്‍ധാര ജലസംരക്ഷണ പദ്ധതി നടപ്പാക്കാൻ നടപടി

 

പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. ജലസംരക്ഷണ യജ്ഞത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണെന്നും, സമൂഹത്തിന്റെയാകെ പങ്കാളിത്തം ഇതില്‍ ഉറപ്പുവരുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയാകെ നടപ്പാക്കുന്ന നീര്‍ധാര ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

തൃത്താല മണ്ഡലത്തില്‍ നടപ്പാക്കിയ ജലസംരക്ഷണ പദ്ധതിയുടെ മാതൃകയിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കാനുദ്ധേശിക്കുന്നത്. 

സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ശുചിത്വം ഉറപ്പാക്കാന്‍ മൂന്ന് ഡ്രൈവുകള്‍ സംഘടിപ്പിച്ച് 281 ടണ്‍ മാലിന്യം നീക്കം ചെയ്യാന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണത്തോടൊപ്പം ശുചിത്വവും പ്രധാനമാണ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ട്. ഇതുവരെ 5.77 കോടി രൂപ മാലിന്യം പൊതു ഇടങ്ങളില്‍ തള്ളിയവരില്‍ നിന്നും പിഴയായി സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, പാലക്കാട് ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക, റെവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ് ആല്‍ഫ, നവകേരള കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സൈതലവി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം