
കുഴിയില്‍ വലിയ കോണ്‍ക്രീറ്റ് പാളിയും വെള്ളവുമുണ്ടായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇതിന് മുൻപും ഇത്തരത്തിൽ അപകടങ്ങൾ സ്ഥലത്ത് സംഭവിച്ചിട്ടുണ്ട് എന്നും എന്നാൽ കുഴികള്‍ക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.
അതേസമയം കായംകുളത്ത് കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് മറ്റൊരു അപകടവും ഉണ്ടായി. കായംകുളം സ്വദേശി നബീഷയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ദേശീയപാതായക്കെടുത്ത കുഴികളുടെ പരിസരത്ത് കനത്ത ഇരുട്ടായതിനാല്‍ കുഴികള്‍ കാണാന്‍ സാധിക്കാഞ്ഞതാണ് അപകടങ്ങളുടെ കാരണം. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കൊളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.