നിലമ്പൂർ - പെരുമ്പിലാവ് പാതയിൽ കൂറ്റനാട് ടൗണിൽ വിവിധ സ്ഥലങ്ങളിൽ അഴുക്കുചാലുകളിലെ സ്ലാബുകൾ തകർന്നിരിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ഗുരുവായൂർ പാതയിലെ സ്വകാര്യ ആശുപത്രിക്ക് മുൻപിൽ ഇത്തരത്തിൽ അഞ്ചിലധികം കുഴികളാണ് കാൽനട - വാഹനയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി വാഹനങ്ങളാണ് രാത്രികാലങ്ങളിൽ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്. അഴുക്കുചാലിനു മുകളിൽ സ്ലാബില്ലാത്തായിട്ട് ഒന്നര വർഷമായെന്നും അപകടങ്ങൾ ഇവിടെ പതിവാണെന്നും ആശുപത്രിക്ക് സമീപമുള്ള ഓട്ടോ - ടാക്സി ഡ്രൈവർമാർ പറഞ്ഞു.
കുഴിയിലേക്ക് വാഹനങ്ങൾ വീഴാതിരിക്കുവാൻ നാട്ടുകാർ കുഴിയിൽ ഉണങ്ങിയ മരച്ചില്ലകൾ അടയാളമായി വെച്ചിരിക്കുകയാണ്. അതേസമയം പാതയിൽ പലയിടങ്ങളിലും അപകട സാധ്യത മേഖലകളിൽ സുരക്ഷ കൾ ഒരുക്കണമെന്നാവശ്യവും ശക്തമാണ്.
Tags
പ്രാദേശികം
മൺസൂൺ തുടങ്ങും മുമ്പേ എല്ലാ കാനകളും വൃത്തിയാക്കണം. എല്ലാം മണ്ണും ചപ്പ് ചവറുകളും നിറഞ്ഞു കിടക്കുന്നു. പതിറ്റാണ്ട് മുമ്പ് കാന പണിതപ്പോൾ ഇട്ട സ്ലാബുകൾ ഇത് വരെ പൊക്കിയിട്ടില്ല
മറുപടിഇല്ലാതാക്കൂ