മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ ഖത്തർ അപ്പീൽ കോടതി ഇളവ് ചെയ്തു


ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഖത്തറിലെ അപ്പീൽ കോടതി ഇളവ് ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദഹ്‌റ ഗ്ലോബൽ കേസിൽ ഖത്തറിലെ അപ്പീൽ കോടതിയുടെ ഇന്നത്തെ വിധിയിൽ ശിക്ഷകൾ ഇളവ് ചെയ്തിരിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ചാരവൃത്തി ആരോപിച്ച് ക്യാപ്റ്റന്‍ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ തിരുവനന്തപുരം സ്വദേശി രാകേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു ഇത്. മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.

നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ഇവർ ഖത്തറിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍ട്ടിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 26-നാണ് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം