'മുഖംമൂടി ധരിപ്പിച്ചത് തിരിച്ചറിയൽ പരേഡിനായി'; കെഎസ്‌യുക്കാർക്കെതിരായ പൊലീസ് നടപടി ന്യായീകരിച്ച് സർക്കാർ

തൃശൂര്‍: വടക്കാഞ്ചേരിയില്‍ കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടിയണിയിച്ച് കോടതിയില്‍ എത്തിച്ചതിനെ ന്യായീകരിച്ച് സര്‍ക്കാര്‍. തിരിച്ചറിയല്‍ പരേഡിന് വേണ്ടിയാണ് മുഖംമൂടി ധരിപ്പിച്ചത് എന്ന് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. വിലങ്ങ് അണിയിച്ചതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച സബ്മിഷനാണ് സര്‍ക്കാരിന്റെ മറുപടി.

വടക്കാഞ്ചേരി കിള്ളിമംഗലം ഗവ കോളേജിലെ എസ്എഫ്‌ഐ- കെഎസ് യു സംഘര്‍ഷത്തിന്റെ ഭാഗമായിട്ടായിരുന്നു മൂന്ന് കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയില്‍ എത്തിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷനേതാവ് ഇന്ന് സഭയില്‍ വിഷയം ഉന്നയിച്ചത്. കൊടും കുറ്റവാളികളെ പോലെയാണ് കുട്ടികളെ കൊണ്ടുവന്നതെന്നും തീവ്രവാദികളോട് പോലും ഇക്കാലത്ത് ഇങ്ങനെ ചെയ്യാറില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹം ഒത്തുതീര്‍പ്പാക്കുന്നില്ല എന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

1 അഭിപ്രായങ്ങള്‍

  1. കോടതിയിൽ ആയിരുന്നോ തിരിച്ചറിയൽ പരേഡ് നടത്തിയത്! കോടതിയല്ലേ മുഖം മൂടി ധരിപ്പിച്ചതിനും, കൈവിലങ്ങ് അണിയിച്ചതിനും എതിരെ സർക്കാരിനും, പോലീസിനും എതിരെ വിമർശനം ഉന്നയിച്ചത്? അപ്പോൾ ഈ മെഴുകൽ കോടതിയെ വെല്ലുവിക്കുന്നതിന് തുല്യമല്ലേ?

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം