2026ന്റെ പുതുവത്സര സമ്മാനമായി എൻ എച്ച് 66 നാടിന് സമർപ്പിക്കാനാകും; 360 മീറ്റർ വയഡക്ട് നിർമിക്കും

 

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും തമ്മിലുള്ള കൂടിക്കാഴ്‌ചയെക്കുറിച്ച് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത നിർമാണത്തിലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ ചർച്ച ചെയ്‌തെന്നും ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇനി ഇത്തരത്തിലുള്ള അപാകതകൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകുമെന്നും കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്. 360 മീറ്റർ വയഡക്ട് നിർമിക്കുമെന്ന് ഗഡ്കരി പറഞ്ഞിട്ടുണ്ട്. സമയബന്ധിതമായി ദേശീയ പാത നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി റിയാസ്‌ വ്യക്തമാക്കി.

2026ന്റെ പുതുവത്സര സമ്മാനമായി എൻ എച്ച് 66 നാടിന് സമർപ്പിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്. എന്തായാലും പദ്ധതി മുടങ്ങാൻ പോകുന്നില്ല. ഇതിനുവേണ്ട എല്ലാ സഹായവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനപ്പെട്ട പദ്ധതികൾ സംസ്ഥാനത്തിന് ലഭിക്കുകയാണ്. അതിൽ എല്ലാവരും സന്തോഷിക്കേണ്ട നിമിഷമാണ്. തിരുവനന്തപുരം ഔട്ടർ റിംഗ് പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ജൂലായ് അവസാനത്തോടെ നിർമാണം ആരംഭിക്കും.'- അദ്ദേഹം പറഞ്ഞു

ഇന്ത്യയിലെത്തന്നെ പ്രധാന നഗരമായ എറണാകുളത്തെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട റോഡുകളുടെ കാര്യത്തിലും പെട്ടെന്ന് ഇടപെടൽ നടത്താമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊല്ലം - ചെങ്കോട്ട ഗ്രീൻഫീൽഡ് പദ്ധതിക്ക് സെപ്‌തംബറോടെ ഉത്തരവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം