കൂറ്റനാട് മലറോഡിൽ പാതയോരത്ത് മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിക്ക് 5000 രൂപ പിഴ

കൂറ്റനാട്: പട്ടിത്തറ പഞ്ചായത്തിലെ മലറോഡിൽ പാതയോരത്ത് മാലിന്യം വലിച്ചെറിയുകയും നാട്ടുകാർ കൈയോടെ പിടികൂടുകയും ചെയ്ത വ്യക്തിക്ക് 5000 രൂപ പിഴയിട്ട് പട്ടിത്തറ ഗ്രാമപഞ്ചായത്ത്. ഇയാളോട് പഞ്ചായത്തിൽ ഹാജരാവാൻ നിർദ്ദേശിക്കുകയും ഇതുവരെ ഹാജർ ആയിട്ടില്ലെന്നും പഞ്ചായത്ത് ഹെൽത്ത് ഓഫീസർ സനിൽ തൃത്താല ന്യൂസിനോട് പറഞ്ഞു. 

മെയ് എട്ടാം തീയതി വൈകിട്ട് നാലുമണിയോടെയാണ് സംഭവം. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന കാർഷിക ബോധവൽക്കരണവുമായി ബന്ധപ്പെട്ട് വിളമ്പിയ ഭക്ഷണാവശിഷ്ടങ്ങളാണ് പട്ടാപ്പകൽ ആളുകൾ കാണുകെ വഴിയരികിൽ തള്ളിയത്. തുടർന്ന് നാട്ടുകാർ ഇവരെ പിടികൂടുകയും പഞ്ചായത്ത് അധികൃതർ എത്തുന്നത് വരെ തടഞ്ഞു വെക്കുകയുമായിരുന്നു. പ്രസ്തുത വാർത്ത തൃത്താല ന്യൂസ് അന്നുതന്നെ റിപ്പോർട്ട് ചെയ്തിരുന്നു.   

ഇതിനെ തുടർന്ന് പിറ്റേദിവസം പട്ടിത്തറ പഞ്ചായത്ത് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും നിർദേശം കൈക്കൊള്ളാത്ത തുടർന്ന് ഇവരുടെ അഡ്രസ്സിൽ നോട്ടീസ് അയച്ചിരിക്കുകയാണ്. നിയമാനുസൃതം 5000 രൂപയാണ് ഇത്തരം പ്രവർത്തികൾക്ക് പിഴ ഈടാക്കുന്നതെന്നും പഞ്ചായത്ത് അധികൃതർ തൃത്താല ന്യൂസിനോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം