ആനക്കര ഗ്രാമപ്പഞ്ചായത്തിൽ ഭരണ പ്രതിപക്ഷ സമവാക്യങ്ങളിൽ മാറ്റം വരുന്നു

ആനക്കര: യുഡിഎഫ് ഭരിക്കുന്ന ആനക്കര ഗ്രാമപ്പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി യോഗത്തിൽ നിന്ന് ഒരു വിഭാഗം ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തിയത് പുതിയ പ്രതിസന്ധിയായി. ഏതാനും മാസം മുമ്പ് പ്രസിഡൻ്റ് പദവി കോൺഗ്രസ്സിലെ മറ്റൊരു ഗ്രൂപ്പിന് കൈമാറണമെന്ന ആവശ്യം നിരസിച്ച കോൺഗ്രസ് നേതാവ് കെ. മുഹമ്മദ്, ഇപ്പോൾ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചതാണ് പുതിയ വിവാദത്തിന് കാരണം.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരുടെ കാലാവധി പൂർത്തിയായ ശേഷം സർക്കാർ മാനദണ്ഡപ്രകാരം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളു എന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും പ്രസിഡൻ്റ് ഉൾപ്പെടെ അതിനെ പിന്തുണക്കുകയും ചെയ്തതാണ് ഭരണകക്ഷിയിൽ പെട്ട അഞ്ച് കോൺഗ്രസ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിന് കാരണമെന്നറിയുന്നു. അതേ സമയം നീരസപ്പെട്ട് നിന്നിരുന്ന മുസ്ലിം ലീഗ് അംഗങ്ങൾ പ്രസിഡൻ്റിനെ പിന്തുണക്കുകയും ചെയ്തത് ലീഗ് പ്രസിഡൻ്റിൻ്റെ നയങ്ങളെ പിന്തുണക്കുന്നതായും വിലയിരുത്തുന്നു.

ലീഗ്കോൺഗ്രസിനോട് ചേർന്ന് അച്ചടക്ക നടപടി നേരിട്ട പ്രസിഡൻ്റിനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷ പിന്തുണയോടെ അദ്ദേഹം പ്രസിഡൻ്റ് സ്ഥാനം നിലനിർത്തുമെന്ന ആശങ്കയാണ് കോൺഗ്രസ് നേതൃത്വത്തെ പിന്തിരിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്.
ആരോഗ്യ വകുപ്പിലെ താത്ക്കാലിക നിയമനത്തെ ചൊല്ലി ആനക്കരയിലുണ്ടായ പുതിയ വിവാദം രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരുന്നതിൻ്റെ സൂചനയാണെന്ന് ഇരു മുന്നണിയിലേയും പ്രവർത്തകർ പറയുന്നു. പഞ്ചായത്ത് ഇലക്ഷൻ അടുക്കുന്നതോടെ രാഷ്ട്രീയ ചർച്ച ചൂട് പിടിക്കാനാണ് സാധ്യത.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം