ജല അതോറിറ്റി ഇരുമ്പ് പൈപ്പുകൾ മാറ്റിസ്ഥാപിച്ചു; പാലം കോൺക്രീറ്റ് പൂർത്തിയായി

By: സി മൂസ പെരിങ്ങോട്

കൂറ്റനാട്: അക്കിക്കാവ്-കറുകപുത്തൂർ പാതയുടെ റോഡ് രണ്ടാം ഘട്ട നവീകരണം തടസ്സപ്പെടാനിടയാക്കിയ ജല അതോറിറ്റിസ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിച്ചതോടെ പാലത്തിൻ്റെ കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി. ജല അതോറിറ്റി കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ യഥാസമയം മാറ്റി സ്ഥാപിക്കാത്തതിനാൽ റോഡ് നിർമ്മാണം തടസ്സപ്പെടാാനിടയായത് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 

പഴയ പാതകളിൽ ഒരു ദിശയിലൂടെ മാത്രമായിരുന്നു കുടിവെള്ള വിതരണത്തിനായി പൈപ്പുകൾ സ്ഥാപിച്ചിരുന്നത് നിലവിൽ , ഇതിൽ നിന്നാണ് വീടുകളിലേക്ക് കുടിവെള്ളം വിതരണം നടത്തിയിരുന്നതും . ഇവിടുത്തെ പൈപ്പുകളാവട്ടെ കാല പ്പഴക്കം കൊണ്ട് ഇടയ്ക്കിടെ പൊട്ടലും, ജലം പാഴാവലും പതിവായിരുന്നു. റോഡ് കണ്ടും കഴിയുമാവാൻ മുഖ്യകാരണം പൈപ്പ് പൊട്ടുന്നത് മൂലം റോഡിൽ ഇടക്കിടെ ഉണ്ടാവുന്ന റിപ്പയറിംഗ്(മരാമത്ത്)പ്രവർത്തികളാണ്. നവീകരണത്തിന് ശേഷം പാതയുടെ കുത്തിപ്പൊളിക്കൽ ഇല്ലാതാക്കുന്നതിനായി പുതിയ പാതയുടെ ഇരു ദിശകളിലൂടെയും പുതിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ അശാസ്ത്രീയമായ രീതിയിലാണ് വീടുകളിലേക്ക് ഇപ്പോഴും ജലവിതരണം നടത്തുന്നത്. 

25 വർഷങ്ങൾക്ക് മുമ്പ് റോഡിൻ്റെ ഒരു ദിശയിൽ മാത്രം ഉണ്ടായിരുന്ന പെെപ്പുകളിൽ നിന്ന് (പാത ക്രോസ് ചെയ്താണ് ) വീട്ടുകാർക്ക് നിലവിൽ വെള്ളം നൽകി വരുന്നത്. ഇത് മാറ്റി റോഡ് മുറിക്കാതെ വീടിന് മുന്നിലൂടെ പോകുന്ന പുതിയ പൈപ്പിൽ നിന്ന് ജലവിതരണം നടത്താനുള്ള നടപടി സ്വീകരിച്ചാൽ മാത്രമേ ബിഎംബിസി മാതൃകയിൽ പൂർത്തിയാക്കുന്ന പുതിയ അക്കിക്കാവ് കറുകപുത്തൂർ പാത, വട്ടൊള്ളിക്കാവ് കറുകപുത്തൂർ പാത, ഇട്ടോണം പാത എന്നിവ ദീർഘകാലം കേടുവരാതെ സംരക്ഷിക്കാനാകൂ. പാതയുടെ ഒന്നാംഘട്ട പ്രവർത്തി കഴിഞ്ഞതാണ്. എന്നിട്ടും ഈ റോഡിൻ്റെ നടു ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പ് പൊട്ടനിടയാകുന്നുണ്ട്. 

റോഡ് ക്രോസ് ചെയ്ത് നടുഭാഗങ്ങളിലൂടെ പൈപ്പിട്ട് പുതിയതായി ദിശകളിൽ സ്ഥാപിച്ച പൈപ്പുകളിൽ നിന്ന് വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള ശ്രമം ഉണ്ടായാൽമാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ. നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിൽ കോതച്ചിറ, മൂളിപ്പറമ്പ്,പെരിങ്ങോട്, എ.കെ.ജി, മതുപ്പുള്ളി, ഷാരത്ത്പടി, നാട്ടുകൂട്ടം, കറുകപുത്തൂർ, ഇട്ടോണം, താളം, ചാത്തനൂർ,വട്ടൊള്ളിക്കാവ് തുടങ്ങിയ വിവിധ ഭാഗങ്ങളിലായി നിരവധി വീടുകളിലേക്ക് റോഡ് ക്രോസ് ചെയ്ത്ക കുടിവെള്ള വിതരണം നൽകിയിട്ടുണ്ട്.

റോഡ് പണി പൂർത്തിയാകുന്നതോടെ പിന്നീട് കുത്തിപ്പൊളിക്കാൻ ഇടവരാത്ത വിധം വീടുകളിലേക്ക് കുടി വെള്ളമെത്തിക്കാനുള്ള സൗകര്യം ഉണ്ടാക്കിയാലേ റോഡിൻ്റെ സുരക്ഷ ഉറപ്പാക്കാനും സാധ്യമാകൂ. ഈ ആവശ്യത്തിനായി റോഡിൻ്റെ ഇരുവശങ്ങളിലായി സ്ഥാപിച്ച പുതിയ പൈപ്പുകളിൽ നിന്ന് വീടുകളിലേക്ക് കുടിവെള്ളം നൽകാനുള്ള നടപടികൾ ഉണ്ടാവണമെന്നാണ് വീട്ടമ്മമാരുടേയും നാട്ടുകാരുമായും ആവശ്യം.

അതേ സമയം, നവീകരണം നടക്കുന്ന പുതിയ റോഡുകളുടെ ദിശകളിൽ സ്ഥാപിച്ച പൈപ്പുകളിൽ നിന്ന് ഭാവിയിൽ റോഡ് മുറിക്കാത്ത രീതിയിൽ ജലവിതരണം നടത്താനുള്ള ജോലികൾ നടന്നുവരികയാണെന്നും റോഡ് നവീകരണം പൂർത്തിയാകുന്നതാടെ വീടുകളിലേ ക്കും മറ്റിടങ്ങളിലേക്കും നൽകുന്ന പൈപ്പുകൾ പൂർണ്ണമായും റോഡിന് തകരാർ വരാത്ത വിധം മാറ്റിസ്ഥാപിക്കുമെന്നുമാണ് തൃത്താല ജല അതോറിറ്റി എ.ഇ.അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം