ചാലിശ്ശേരി പട്ടാമ്പി റോഡിന്റെ നവീകരണത്തിൽ 56.24 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി മന്ത്രി എംബി രാജേഷ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു



തൃത്താല നിയോജക മണ്ഡലത്തിലെ ചാലിശ്ശേരി - പട്ടാമ്പി റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു.ചാലിശ്ശേരി - പട്ടാമ്പി റോഡ് നവീകരണത്തിന് 56.24 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തിക്ക് അംഗീകാരമായത്.

പെരുമ്പിലാവ് നിലമ്പൂർ പാതയിൽ ചാലിശ്ശേരി തണത്തറ പാലം മുതൽ ഞാങ്ങാട്ടിരി പെട്രോൾ പമ്പ് വരെയുള്ള ഏകദേശം 14 കിലോമീറ്ററിലധികം വരുന്ന ഭാഗമാണ് നവീകരിക്കുന്നത്.തൃത്തായിലെ പ്രധാന സംസ്ഥാന പാതയാണ് ചാലിശ്ശേരി - പട്ടാമ്പി റോഡ്.റോഡിൻ്റെ വീതി കുറവ് മൂലം പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ യാത്ര ദുരിത പൂർണ്ണമായിരുന്നു. ഇവിടെ അപകടങ്ങളും നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.തുടർന്ന് മന്ത്രി എം ബി രാജേഷ് നടത്തിയ ഇടപെടലിൻ്റെ ഫലമായാണ് റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കാൻ ഫണ്ട് ലഭ്യമായത്.

നിലവിൽ 7 മീറ്റർ മാത്രം വീതിയുള്ള റോഡ് 10 മീറ്റർ ആക്കി വീതി കൂട്ടി ബി.എം ആൻ്റ് ബി. സി. നിലവാരത്തിലാണ് നവീകരിക്കുന്നത്. ഇരുവശങ്ങളിലും ഡ്രൈനേജ്, 27 പുതിയ കൾവെർട്ടുകൾ, റീറ്റെയിനിങ്ങ് വാൾ,സൈൻ ബോർഡുകൾ, രണ്ട് ബസ് ഷെൽറ്ററുകൾ എന്നിവയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
ആധുനിക നിലവാരത്തിൽ റോഡ് യാഥാർത്ഥ്യമാകുന്നതോടെ ദുർഘട യാത്രയ്ക്ക് അവസാനമാകും.

ചാലിശ്ശേരി - പട്ടാമ്പി റോഡ് ഉൾപ്പെടെ
മണ്ഡലത്തിലെ പ്രധാനപ്പെട്ട എല്ലാ പൊതുമരാമത്ത് റോഡുകൾക്കും നവീകരണത്തിന് ഫണ്ട് ഇതിനകം ലഭ്യമായി. 
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 22 റോഡുകൾക്കായി 219.75 കോടി രൂപയാണ് കഴിഞ്ഞ നാല് വർഷങ്ങൾക്കുള്ളിൽ തൃത്താല മണ്ഡലത്തിൽ ലഭ്യമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം