വീട്ടമ്മ കുത്തേറ്റു മരിച്ച കേസിൽ ഭർത്താവ് പിടിയിൽ

വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവിനെ ചെർപ്ലശേരി പോലീസ് പിടികൂടി. പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ നിന്നാണ് പ്രതി സത്യൻ (54) പിടിയിലായത്. ചെർപ്പുളശ്ശേരി മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിന് സമീപം മകനോടൊപ്പം താമസിക്കുന്ന പൊന്നാനി പെരുമ്പടപ്പ് തെക്കഞ്ചീരി വീട്ടിൽ സുനിത (50) യെയാണ് ഇന്നലെ രാവിലെ സത്യൻ കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവുമായി അകന്ന് മകനോടൊപ്പം കഴിയുകയായിരുന്നു സുനിത. പിടിയിലായ പ്രതിയുമായി പോലിസ് ഇന്ന് മാങ്ങോട് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഭർത്താവ് സത്യനാണ് കുത്തിയതെന്ന് സുനിത മരണ മൊഴി നൽകിയിരുന്നു. വീട്ടിൽ കയറ്റാത്തതു കൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. 

സുനിത ഉണരുന്ന സമയം നോക്കി വീടിന് പിന്നിൽ തക്കം പാർത്ത് പതുങ്ങിയിരുന്നാണ് കൊലപ്പെടുത്തിയതെന്ന് സത്യൻ പോലീസിനോട് പറഞ്ഞു. കുടുംബ വഴക്കിനെ തുടർന്ന് രണ്ടു മാസം മുമ്പാണ് സുനിതയും മകൻ സഞ്ജയും മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപം താൽക്കാലിക  ഷെഡ്ഡിൽ താമസം തുടങ്ങിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം