സഹായങ്ങൾക്കും പ്രാർത്ഥനകൾക്കും കാത്ത് നിൽക്കാതെ രതീഷ് വിട പറഞ്ഞു

കൂറ്റനാട്: സുമനസ്സുകളുടെ കനിവിന് കാത്തു നിൽക്കാതെ രതീഷ് (41) വിട പറഞ്ഞു. ആനക്കര വരട്ടിപ്പള്ളിയാൽ പറമ്പ് വേലായുധന്റെ മകൻ രതീഷാണ് നാടിനെ കണ്ണീരിലാഴ്ത്തി ഇന്ന് രാവിലെ വിട പറഞ്ഞത്. രതീഷിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും ചികിത്സക്കും പണം കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ ചികിത്സക്കായി നാട് കൈകോർത്തിരുന്നു. പി മമ്മിക്കുട്ടി എംഎൽഎ ചെയർമാനായും ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് കൺവീനറായും വാർഡ് മെമ്പർ കെ പി മുഹമ്മദ് ട്രഷററായും വി.പി രതീഷ് ചികിത്സാ സഹായ നിധി രൂപീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം