വിഷൻ 2031 : വീടുകളിൽ ഒരു സ്ത്രീക്കെങ്കിലും തൊഴിൽ നിർബന്ധമാക്കണമെന്ന് പാനൽ ചർച്ച

വീടുകളിൽ ഒരു സ്ത്രീക്കെങ്കിലും തൊഴിൽ നിർബന്ധമാക്കണമെന്ന് വിഷൻ 2031 സെമിനാറിലെ ക്ഷേമം, സാമൂഹിക നീതി, ലിംഗ പദവി എന്ന വിഷയത്തിൽ നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്‌ മാതൃകയാണ്. 

കുടുംബശ്രീ വഴി സ്ത്രീകളുടെ കഴിവ് മനസ്സിലാക്കി അവരെ സ്വയം പര്യാപ്തമാക്കണമെന്നും ലിംഗ പദവി, ലിംഗ സമത്വം എന്നിവയുടെ അവബോധം വളർത്തണമെന്ന് സംസ്ഥാന ജെൻഡർ കൗൺസിൽ കൺസൾട്ടന്റ് ഡോ. ടി.കെ ആനന്ദി അധ്യക്ഷത വഹിച്ച് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകൾ സാക്ഷരതയിൽ മുന്നിലാണെങ്കിലും തൊഴിലില്ലായ്മ കൂടുതലുള്ളതും സ്ത്രീകൾക്കാണെന്നും 

വിഷയ അവതരണത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (അർബൻ ) സൂരജ് ഷാജി അഭിപ്രായപ്പെട്ടു. തൊഴിലുള്ളതുകൊണ്ട് മാത്രം ശാക്തികരണം ഉണ്ടാവില്ല. സാമ്പത്തിക അടിസ്ഥാനം സ്ത്രീകൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. വർദ്ധിച്ചു വരുന്ന സ്ത്രീധന ആത്മഹത്യകൾ, പ്രസവാനന്തരമുള്ള ആത്മഹത്യകൾ, ആക്രമണങ്ങൾ എന്നിവ കുറയ്ക്കണം. കുടുംബശീയിൽ ജെൻഡർ ഓഡിറ്റ് നിർബന്ധമായും നടപ്പാക്കണമെന്നും 

കണ്ണൂർ ഗവ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധവി എ.കെ ജയശ്രീ അഭിപ്രായപ്പെട്ടു. സാമൂഹിക നീതി വളർത്തിയെടുക്കാൻ ജനപങ്കാളിത്തം വേണമെന്നും അതിനുതകുന്ന വികസനങ്ങൾ നടപ്പാക്കണമെന്നും ഗാന്ധിഗ്രാം യൂണിവേഴ്സിറ്റി യുജിസി എമിരിറ്റസ് പ്രൊഫസർ ഡോ.എം.എ സുധീർ അഭിപ്രായപട്ടു. ഗോത്ര വർഗ്ഗ മേഖലയിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകണമെന്നും സ്കൂളുകളിലെ കൊഴിഞ്ഞു പോക്ക് ഇല്ലാതാക്കണമെന്നും 

കിർതാർഡ്സ് ഡയറക്ടർ ഡോ.എസ്.ബിന്ദു അഭിപ്രായപ്പെട്ടു. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നൈപുണ്യ വികസനത്തിന് സ്ത്രീകളെ പ്രാപ്തമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയുമോ എന്ന് ആലോചിക്കണം. ടെക്‌നോളജിയെകുറിച്ചും ആർട്ടിഫിഷൽ ഇന്റലിജൻസിന്റെയും സാധ്യതകളിലും സ്ത്രീകൾക്ക് അവബോധം സൃഷ്ടിക്കണം. കുട്ടികളിൽ നിന്ന് ശാക്തീകരണം തുടങ്ങണമെന്നും സ്ത്രീ പുരുഷന്റെ ഒപ്പം നടക്കണമെന്ന ചിന്തയെ വളർത്തണമെന്നും കില ഡയറക്ടർ ജനറൽ എ നിസാമുദ്ധീൻ പറഞ്ഞു. കുടുംബശ്രീ വഴി കുട്ടികളെ പിന്തുണക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇത് കൂടുതൽ സജീവമാക്കണമെന്നും ബാലസഭ പ്രതിനിധി ഹിത മനോജ്‌ അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം