ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തെറ്റിദ്ധാരണയുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ നടക്കുന്നത് ലഘുവ്യായാമമാണ്. ഇത് കൂട്ടികള്‍ യൂണിഫോമിലാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അല്‍പ്പവസ്ത്രം ധരിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ക്ക് ചോയ്‌സ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. വകുപ്പ് നിര്‍ദ്ദേശിക്കുന്ന കാര്യം ചെയ്യണം. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വം സര്‍ക്കാര്‍ കുട്ടികളില്‍ ഇത് അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സൂംബ നിര്‍ബന്ധമായി ചെയ്യണമെന്ന് കുട്ടികളോട് പറഞ്ഞിട്ടില്ല. ആവശ്യമുള്ള കുട്ടികള്‍ക്ക് ചെയ്യാം. അല്ലാത്തവര്‍ സ്‌കൂളിനെ അറിയിച്ചാല്‍ മതി. എന്നാല്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ല. ഒരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് ചെയ്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു. സൂംബ ഡാന്‍സിനെതിരായ എതിര്‍പ്പ് ലഹരിയേക്കാള്‍ വലിയ വിഷമാണെന്നും അത് സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോഴത്തെ നിലപാടുമായി മുന്നോട്ട് പോകുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.എയറോബിക് ഡാന്‍സ്, ഫ്രീ സ്‌റ്റൈല്‍ ഡാന്‍സ് എന്നിവയും സ്‌കൂളുകളില്‍ നടപ്പാക്കും.
ഭാഗ്യം,
മറുപടിഇല്ലാതാക്കൂകാബറെ ഡാൻസ് നടത്തണം എന്ന് ഉത്തരവിടാത്തത്....
വിവരവും വിദ്യാഭ്യാസവുമില്ലാത്തവനെയൊക്കെ വിദ്യാഭ്യാസ മന്ത്രിയാക്കിയാൽ ഇങ്ങനിരിക്കും...