മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങൾ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു.
ഷാജന്‍ സ്‌കറിയ വിഷയത്തില്‍ ഇടപെടുന്ന സമയത്ത് താനും പി ശശിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന് അന്‍വര്‍ പറയുന്നു. പി ശശിക്ക് തന്നോട് വൈരാഗ്യമാണ്. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.
പി ശശിക്കെതിരെ നല്‍കിയ പരാതിയില്‍ ലൈംഗിക പീഡന സൂചനയുണ്ടെന്ന് അന്‍വര്‍ ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്‍വര്‍ നല്‍കിയ പരാതിയില്‍ ലൈംഗിക പീഡന സൂചനയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്ന സുന്ദരികളായ സ്ത്രീകളുടെ ഫോണ്‍നമ്പറുകള്‍ പി ശശി വാങ്ങിവെയ്ക്കാറുണ്ടെന്നാണ് പി വി അന്‍വര്‍ പരാതിയില്‍ പറയുന്നത്. കേസന്വേഷണം എങ്ങനെ പോകുന്നു എന്ന് പ്രത്യേക താത്പര്യത്തോടെ പി ശശി അവരോട് അന്വേഷിച്ചിരുന്നു. പരാതിക്കാരായ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതോടെ അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ പലരും എടുക്കാതെ ആയി. പി ശശിയെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ താങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള നാണക്കേട് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമുണ്ടാകുമെന്നും പി വി അന്‍വര്‍ പറയുന്നു.
പി ശശിക്കെതിരെ പി വി അന്‍വര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം
സഖാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍സെക്രട്ടറി,
സി പി ഐ (എം) കേരളം
സഖാവെ,
കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ പൊതുസമൂഹത്തോട് പറഞ്ഞതും പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയിന്മേലുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സഖാവ് പി ശശിയുമായി ബന്ധപ്പെട്ട് എനിക്ക് ചില പരാതികള്‍ ബോധിപ്പിക്കാനുണ്ട്.
സഖാവ് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് പാര്‍ട്ടി അവരോധിക്കാനുണ്ടായ കാരണം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം തൊട്ട് വാര്‍ത്താ മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും ഇല്ലാ കഥകളും, കള്ള കേസുകളും സര്‍ക്കാരിനും പാര്‍ട്ടി നേതാക്കളുടെയും പേരില്‍ ആരോപിച്ചപ്പോള്‍ അതിലൂടെ പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കന്മാരെയും ഇകഴ്ത്തി കാട്ടുന്ന രീതിക്ക് തടയിടാനും ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച് വീണ്ടും അധികാരത്തിലെത്തിച്ച രണ്ടാം പിണറായി സര്‍ക്കാരിനെ ഇത്തരത്തിലുള്ള വിഷയങ്ങള്‍ വരുമ്പോഴുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് സൂക്ഷ്മമായും രാഷ്ട്രീയ നിരീക്ഷണം നടത്തി ഗവണ്‍മെന്റിനെയും പാര്‍ട്ടിയെയും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ടിയാണെന്ന് ഞാന്‍ മനസിലാക്കുന്നു. അദ്ദേഹത്തിന്റെ കഴിവും ശേഷിയും ഇതിനായി ഉപയോഗിക്കാം എന്നാണ് പാര്‍ട്ടി നേതൃത്വം കരുതിയിട്ടുണ്ടാവുക. എന്നാല്‍ ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു എന്ന് മാത്രമല്ല സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പ്രയത്‌നിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ താത്പര്യത്തോടൊപ്പം നില്‍ക്കുന്ന സംസ്ഥാന പോലീസിലെ ഒരു വിഭാഗം ക്രിമിനലുകളോടൊപ്പം പ്രയാസത്തിലാക്കുകയും സാധാരണക്കാരായ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ജി പി അജിത്കുമാറിന്റെ പരിപൂര്‍ണ പിന്തുണയോടെയും സഹായത്തോടും കൂടിയാണ് ഇക്കാര്യങ്ങള്‍ നടന്നത് എന്ന ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഇതിന്റെ പങ്ക് പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ലഭിക്കുന്നു എന്നതാണ് നാട്ടു വര്‍ത്തമാനം. ഇക്കാര്യം ഗൗരവമായി പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ വേണ്ടി വരുന്ന MLA മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി പദവിയില്‍ മുകളിലേക്കുള്ള നേതാക്കന്മാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറിയെ വന്ന് കണ്ടാല്‍ മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിന് പകരം ' കാര്യങ്ങള്‍ ഞാന്‍ പറഞ്ഞോളാം ' എന്ന് പറഞ്ഞ് ഇവരെ മടക്കി വിടുകയാണ് പതിവ്. രാഷ്ട്രീയപരമായും നാടിന്റെ വികസനപരമായും ഉള്ള കാര്യങ്ങളുമായിട്ടാണ് ഈ നേതാക്കള്‍ ബഹു. മുഖ്യമന്ത്രിയെ കാണാന്‍ വരുന്നത്. എന്നാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഈ മറയിടല്‍ പ്രാദേശികമായി നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളും വികസന കാര്യങ്ങളും മുഖ്യമന്ത്രിയില്‍ എത്താതിരിക്കാനുള്ള ദുരുദ്ദേശം തന്നെയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആയതിനാല്‍ താഴെക്കിടയിലുള്ള ഇത്തരം കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയരുത് എന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിഗൂഢമായ അജണ്ട പാര്‍ട്ടി ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കുവാന്‍ ലോക്കല്‍ സെക്രട്ടറിമാരടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് മലപ്പുറം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ ഇടപെടാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. പാര്‍ട്ടിയെ സഹായിക്കുന്ന അനുഭാവിയോ പാര്‍ട്ടി പ്രവര്‍ത്തകനോ എതിരെയാണ് പരാതിയെങ്കില്‍ അവരെ വിളിച്ചു വരുത്തി നീ സഖാവാണല്ലേടാ' എന്നാക്രോശിച്ച് കൂടുതല്‍ മര്‍ദിക്കുകയും കൂടുതല്‍ ഫൈന്‍ അടപ്പിക്കുകയും പരസ്യമായി സ്റ്റേഷനില്‍ വെച്ച് അപമാനിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉള്ളത്. പോലീസിന്റെ രീതി ഇത്തരുണത്തിലായിരിക്കെ പാര്‍ട്ടിയുടെ ഒരു വലിയ അനുഭാവി വൃന്ദം വലിയ രീതിയില്‍ പാര്‍ട്ടിയില്‍ നിന്നകലുകയും പൊതു വിഷയങ്ങളില്‍ ഇടപെട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്ന പല സഖാക്കളും ഇന്ന് ഈ രംഗത്ത് വളരെ നിര്‍ജീവമാണ് . ഇത് പാര്‍ട്ടി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ UDF നേതാക്കളും RSS-BJP നേതാക്കളും പണക്കാരും മാഫിയ സംഘങ്ങളും ഈ രംഗത്തേക്ക് കടന്നു വന്ന് പോലീസ് സ്റ്റേഷനുകളില്‍ അവരുടെ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഏരിയ സെക്രട്ടറിമാരെയോ ലോക്കല്‍ സെക്രട്ടറിമാരെയോ നേരിട്ട് വിളിച്ച് ഒന്നന്വേഷിച്ചാല്‍ സംസ്ഥാന നേതൃത്വത്തിന് ഇത് ബോധ്യപ്പെടും. ഈ വിഷയത്തിലും പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയിലെ അദ്ദേഹം അങ്ങേയറ്റം പരാജയപ്പെട്ടതായി ഞാന്‍ മനസിലാക്കുന്നു. ഇതിന് ഉദാഹരണമായി എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത് അരിക്കോട് നടന്ന നവ കേരള സദസ്സില്‍ ഉണ്ടായ സംഭവ വികാസങ്ങളും പാലക്കാട് വെച്ചുള്ള പത്രക്കാരുടെ ചോദ്യത്തിന് ബഹുമാനപെട്ട മുഖ്യമന്ത്രി നല്‍കിയ മറുപടിയും അത് കഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുമാണ്.
സ്വാകാര്യമായി നല്‍കിയ വിവരം ആരോ ചോര്‍ത്തി ഷാജന്‍ സ്‌കറിയയ്ക്കും ടീമിനും പറഞ്ഞ് കൊടുക്കുകയും അവന്‍ രക്ഷപ്പെടുകയും ചെയ്തു.
ഈ വിഷയത്തില്‍ എ ഡി ജി പി -യോട് ഞാന്‍ അല്പം നീരസം പ്രകടിപ്പിച്ചിരുന്നു. അതിന് ശേഷം ഷാജന്‍ സ്‌കറിയ ഡല്‍ഹിയില്‍ ഉണ്ടെന്നും സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സീനിയര്‍ അഡ്വക്കേറ്റിനെ കാണാന്‍ എത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചു. അയാള്‍ ഡല്‍ഹിയിലെ ഒരു സീനിയര്‍ വക്കിലില്‍ നിന്നും കേസ് ചര്‍ച്ചക്കായി അപ്പോയിന്റ്‌മെന്റ് -ന് പണമടച്ചിട്ടുണ്ടെന്നും രാത്രി 7 മണിക്കും 9 മണിക്കും ഇടയില്‍ വക്കീലിന്റെ വീട്ടിലെ ഓഫീസില്‍ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്, ഡല്‍ഹിയിലുള്ള അന്വേഷണ സംഘത്തിലെ തലവന് മാത്രമേ ഈ വിവരം അറിയിക്കാവൂ എന്ന് പ്രത്യേകം പറഞ്ഞു കൊണ്ട് ഈ വിവരം എ ഡി ജി പി -ക്ക് കൈമാറി. പക്ഷെ ഈ വിവരവും ഷാജന്‍ സ്‌കറിയ ടീമിന് ആരോ ചോര്‍ത്തി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞ സമയത്ത് ഷാജന്‍ വക്കീലിനെ കാണാന്‍ വന്നില്ല. ഈ സംഭവത്തോട് കൂടിയാണ് എ ഡി ജി പി -യോട് എനിക്ക് ശക്തമായ സംശയം ഉണ്ടാകുന്നത്. പിന്നീട് എനിക്ക് വന്ന നമ്പര്‍ തിരിച്ചറിയാത്ത ഒരു ഇന്റര്‍നെറ്റ് കാളിലൂടെയാണ് പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി ഇക്കാര്യങ്ങള്‍ വിശദമായി പറഞ്ഞു തന്നത്. IT ആക്ട് 2000 പ്രകാരം . 66 എ വകുപ്പ് ചുമത്തിയാല്‍ ഷാജന്‍ സ്‌കറിയ 14 വര്ഷം ജയിലിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ സഹോദരങ്ങള്‍ ഇടനിലക്കാരന്‍ വഴി എ ഡി ജി പി -യെ ബന്ധപ്പെടുകയും 2 കോടി രൂപ കൈക്കൂലി നല്‍കുകയും ഇതില്‍ ഒരു കോടി രൂപ UK യിലുള്ള എ ഡി ജി പി-യുടെ സുഹൃത്തിന് യൂറോ ആയി കൈമാറുകയും ചെയ്തിട്ടുണ്ടെന്നും 3 മാസം കഴിഞ്ഞാല്‍ 50 ലക്ഷം നല്‍കാമെന്നും ബാക്കി 50 ലക്ഷം യൂറോ ആയിട്ട് തന്നെ സുഹൃത്തിന് നല്‍കാമെന്ന രീതിയില്‍ settle ആയിട്ടുണ്ടെന്നായിരുന്നു ആ ഫോണ്‍ കാള്‍. ഇത് വാസ്തവമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് IT ആക്ട് 2000 പ്രകാരം 66 എ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ വേണമെങ്കില്‍ ആഴ്ചകള്‍ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാമെന്നിരിക്കെ, കഴിഞ്ഞ 10 ദിവസം മുന്‍പ് വരെ കുറ്റപത്രം നല്‍കിയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിയും ഞാനും നേരിട്ട് ഈ വിഷയം പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതു സമൂഹത്തിന്റെയും ബദ്ധശത്രുവായ ഈ രാജ്യദ്രോഹിക്കെതിരെ നടപടിയെടുക്കാന്‍ വേണ്ട ഇടപെടലുകള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി നടത്താതിരുന്നത് എന്ത് കൊണ്ടാണെന്ന് എന്നെ സംബന്ധിച്ച് സംശയാസ്പദമാണ്.
വരുത്തി മൊഴി നല്‍കിയാല്‍ പരാതിക്കാരിക്ക് ജീവിതം ലെേേഹല ചെയ്യാന്‍ ആവശ്യമായ പണം പ്രതികളില്‍ നിന്നും വാങ്ങി നല്‍കാമെന്നും അവരെ പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരി അതിന് സമ്മതിക്കുകയും മൊഴി മാറ്റി പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കെ.സി. വേണുഗോപാല്‍ ഉള്‍പ്പെട്ട പ്രതികള്‍ കുറ്റ വിമുക്തരാക്കപ്പെട്ടത് എന്നും ടെലിഫോണ്‍ സംഭാഷണത്തിലൂടെ പരാതിക്കാരി എന്നോട് പറഞ്ഞു. അവരോട് സംസാരിച്ചതില്‍ നിന്നും എനിക്ക് മനസ്സിലായത് അവര്‍ പറഞ്ഞ കാര്യങ്ങളില്‍ വാസ്തവമുണ്ടെന്നത് തന്നെയാണ്. നിയമ ബിരുദം നേടിയിട്ടുള്ള നമ്മുടെ വനിതാ നേതാക്കളായ നേതാക്കളുടെ ഒരു സംഘത്തെ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചാല്‍ ഇക്കാര്യം പാര്‍ട്ടിക്ക് നേരിട്ട് മനസ്സിലാകുമെന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം. ഈ പറഞ്ഞ കാര്യങ്ങളിലുള്ള വസ്തുത പരിശോധിക്കാനുള്ള സംവിധാനം പാര്‍ട്ടി ഒരുക്കിയാല്‍ ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടും. ആയതിനുള്ള സംവിധാനം കൂടി ഒരുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ഈ വിഷയത്തിലും പൊളിറ്റിക്കല്‍ സെക്രട്ടറി അവരുമായി ചില ഘട്ടങ്ങളില്‍ ബന്ധപെട്ടിരുന്നുവെന്ന് എന്നോട് സൂചിപ്പിക്കുകയുണ്ടായി.ഇക്കാര്യം പരിശോധിക്കണമോയെന്ന് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്.ഈ വിഷയവുമായി ബന്ധപ്പെട്ട പരാതിക്കാരിയുടെ ആവലാതികള്‍ പരാതിക്കാരിയുടെ അമ്മയും മകനും ബഹു.മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിക്കാനുണ്ടെന്ന് പറഞ്ഞ് പൊളിറ്റിക്കല്‍ സെക്രട്ടറിയെ രണ്ടോ മൂന്നോ തവണ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കാതെ ഇറക്കി വിടുകയാണുണ്ടായത് എന്നും ടെലിഫോണ്‍ സംഭാഷണത്തിലൂടെ അവര്‍ എന്നോട് പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ഇന്നും കേരളത്തില്‍ ഏത് തെരഞ്ഞെടുപ്പ് വന്നാലും സിപിഎം -നെ പ്രതിരോധത്തിലാക്കാന്‍ യൂഡിഫ് ഉന്നയിക്കുന്ന പ്രധാന ആരോപണം അവരുടെ നേതാവ് ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഉണ്ടാക്കിയെടുത്തതാണ് സോളാര്‍ കേസ് എന്നാണ്. ഇവരുടെ ചോദ്യത്തിന് മുന്നില്‍ സഖാക്കള്‍ക്ക് ഒരു മറുപടിയും പറയാന്‍ കഴിയാത്ത അവസ്ഥയാണ്.
3) സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം
സന്ദീപാനന്ദ ഗിരിയുടെ ആശ്രമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെയും സഖാക്കളെയും ഈ കേസില്‍ കുടുക്കാന്‍ പോലീസ് വിഭാഗത്തിലെ ആദ്യ അന്വേഷണ സംഘം നടത്തിയ ഹീനമായ ശ്രമങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഓര്മയുള്ളതാണ്. യഥാര്‍ത്ഥ പ്രതികളായ ഞടട -കാര സംരക്ഷിക്കുവാനും നിരപരാധികളായ സഖാക്കളേ പ്രതി ചേര്‍ക്കുവാനുമുള്ള പൊലീസിലെ ഒരു വിഭാഗത്തിന്റെ നീക്കം അന്വേഷണ സംഘത്തില്‍ പെട്ട ചില ഉദ്യോഗസ്ഥന്മാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മേല്‍ ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്നും പിന്മാറിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം രണ്ടാമത് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉഥടജ ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നത്. കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്റെ മേല്‍ ഉദ്യോഗസ്ഥന് സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍, ആദ്യത്തെ അന്വേഷണ സംഘം കേസ് യഥാര്‍ത്ഥ പ്രതികളില്‍ എത്തിച്ചേരാതിരിക്കാന്‍ കരുതിക്കൂട്ടി പരിശ്രമിച്ചുവെന്നും തെളിവുകള്‍ നശിപ്പിച്ചുവെന്നും സഖാവ്.കാരായി രാജന്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കന്മാരെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എണ്ണിപ്പറഞ്ഞു തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ലെരൃല േൃലുീൃ േ-ല്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും പൊതു സമൂഹത്തിന് മുന്നില്‍ ക്രീമിനലുകളായ സ്വാമിയും സഖാക്കളും ഗൂഢാലോചന നടത്തി അവര്‍ തന്നെ ആശ്രമം കത്തിച്ചതാണെന്ന് വരുത്തി തീര്‍ത്ത് പൊതു സമൂഹത്തിന് മുന്നില്‍ പാര്‍ട്ടിക്ക് ഒരു പാട് കളങ്കമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. 10.05.2023 -ല്‍ ക്രൈം ബ്രാഞ്ച് DYSP ശ്രീ. എം.ഐ ഷാജി തന്റെ കൈയൊപ്പോടുകൂടി ഇങ്ങനെ ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടും ഈ റിപ്പോര്‍ട്ടിനു മേല്‍ ഒരു അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് പാര്‍ട്ടിക്ക് ഉണ്ടായ ഈ പേര് ദോഷത്തില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ ബാധ്യസ്ഥനായിരുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി ഈ പോലീസ് റിപ്പോര്‍ട്ട് കാണാതെ പോയതാണോ അതല്ല ഇത് പൂഴ്ത്തി വെയ്ക്കാന്‍ നേതൃത്വം നല്‍കിയ അഉഏജ.യുടെ സംഘത്തെ സഹായിക്കുകയാണോ ചെയ്‌തെതെന്ന് പാര്‍ട്ടി പരിശോധനയ്ക്ക് വിധേയമാക്കണം.
നല്‍കിയ റിപ്പോര്‍ട്ട് പൊളിറ്റിക്കല്‍ സെക്രട്ടറി യുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഇതിന്റെ രാഷ്ട്രീയ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്നും പി ശശിക്ക് ഒരിക്കലും ഒഴിഞ്ഞ് നില്ലാന്‍ കഴിയില്ല ഈ വിഷയം പാര്‍ട്ടി വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കണം.
അബ്ബാസിനോട് ഞാന്‍ ഹൈക്കോടതിയെ സമീപിക്കാനും നിയമപോരാട്ടം നടത്താന്‍ ഉപദേശിക്കുകയും ഞാന്‍ നേരിട്ട് സഹായിക്കുകയുമാണ് ചെയ്തത്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഷബീറിനും കൂട്ടാളികള്‍ക്കുമെതിരെ പോലീസ് പിന്നീട് കേസെടുക്കുകയും ഷബീറിനെ ജയിലിലടക്കുകയും ചെയ്തു. ഇപ്പോഴും അയാള്‍ റിമാന്‍ഡിലാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ശക്തമായി ഇടപെട്ടിട്ടും അബ്ബാസിനും സഹോദരനും പോലീസില്‍ നിന്നും നീതി ലഭിക്കാത്തതിന്റെ കാരണം പ്രതി ഷബീര്‍ വഞ്ചന നടത്തി കോടിക്കണക്കിന് രൂപ സമ്പാദിച്ചതിന്റെ നല്ലൊരു പങ്ക് പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് നല്‍കിയിട്ടുണ്ട് എന്നാണ് ആ കമ്മ്യൂണിസ്റ്റ് കുടുംബം ഉറച്ച് വിശ്വസിക്കുന്നത്. എന്റെ വിശ്വാസവും അങ്ങനെ തന്നെയാണ്. പാര്‍ട്ടി ഇക്കാര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
6) രാഹുല്‍ ഗാന്ധി വിവാദം
പാര്‌ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ബഹു.കേരള മുഖ്യമന്ത്രിയെ എന്ത്‌കൊണ്ടാണ് ഇ.ഡി അറസ്റ്റ് ചെയ്യാത്തത് എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തില്‍ പാര്‍ട്ടി സഖാക്കള്‍ക്ക് ഏറെ വിഷമമുണ്ടെന്ന് മനസ്സിലാക്കിയ ഞാന്‍ പാലക്കാട് എടത്തനാട്ടുകരയില്‍ വെച്ച് നടന്ന ഘഉഎ യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ വിശ്വസിക്കുവാന്‍ കൊള്ളാത്തവനാണെന്ന് സൂചിപ്പിക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ഉചഅ പരിശോധിക്കണമെന്ന് ഞാന്‍ പൊതുവായി പറഞ്ഞപ്പോള്‍ എനിക്കെതിരെ എടത്തനാട്ടുകര പോലീസ് എകഞ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഒരിടപെടലും ഉണ്ടായിട്ടില്ല.
7) പാര്‍ക്കിലെ മോഷണ കേസ്
ഷാജന്‍ സ്‌കറിയ വിഷയത്തില്‍ ഇടപെടുന്ന സമയത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിട്ടുള്ള എന്റെ ബന്ധം വഷളായി തുടങ്ങിയിരുന്നു. അദ്ദേഹത്തിന് എന്നോട് വൈരാഗ്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. ഇതിന്റെയൊക്കെ ഫലമായിട്ടാണ് എന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്നും കളവ് പോയ ഏകദേശം 10 ലക്ഷത്തോളം വിലവരുന്ന സ്റ്റില്‍റോപ്പ് അരിക്കോട് പോലീസ് കേസെടുത്തിട്ടും ഒരന്വേഷണവും നടത്താതിരിക്കുന്നതും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഒരിടപെടലും ഉണ്ടായിട്ടില്ല.
8.സാമ്പത്തിക തര്‍ക്കത്തിലെ മധ്യസ്ഥന്‍
അവസാനമായി എനിക്ക് പാര്‍ട്ടി നേതൃത്വത്തോട് പറയാനുള്ളത് പാര്‍ട്ടി അവരോധിച്ചു ഈ പൊളിറ്റിക്കല്‍ സെക്രട്ടറി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ അന്യമായി ഒരു കക്ഷിക്കൊപ്പം നിന്ന് ലക്ഷങ്ങള്‍ പാരിതോഷികം വാങ്ങുന്നുണ്ടെന്നും, ചില കേസുകള്‍ രണ്ട് പാര്ടിക്കാകും തമ്മില്‍ രഞ്ജിപ്പുണ്ടാക്കി .ഇവര്‍ക്കിടയില്‍ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ച് കമ്മീഷന്‍ കൈപ്പറ്റുന്നെണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ട്. ബഹു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങി വെക്കുകയും കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് പ്രത്യേകം അന്വേഷിക്കുകയും അവരില്‍ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോണ്‍ കാളുകള്‍ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും എനിക്കറിയാം. തല്ലകാലം പൊളിറ്റിക്കല്‍ സെക്രട്ടറിയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നാല്‍ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാര്‍ട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് എനിക്കുറപ്പാണ്. സഖാവെ, ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് ഞാന്‍ പാര്‍ട്ടിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ആയതിനാല്‍ മേല്‍ കാര്യത്തില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും വിശദമായ ഒരന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.