പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ തീവണ്ടി തട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു; അരയ്ക്ക് താഴേക്ക് വേര്‍പെട്ട ശരീരം 100 മീറ്റർ വലിച്ചു കൊണ്ടുപോയി

കോഴിക്കോട്: കൂട്ടുകാരുമൊത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീവണ്ടി ഇടിച്ച്‌ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. കോഴിക്കോട് കടപ്പുറത്ത് നിന്നും പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുമ്ബോള്‍ ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.10- ഓടെയാണ് അപകടം.

ട്രാക്കില്‍ കുട്ടികളെയും സ്‌കൂട്ടറും കണ്ട് ട്രെയിൻ നിര്‍ത്താതെ ഹോണ്‍മുഴക്കി. എമര്‍ജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും ആദില്‍ സ്‌കൂട്ടര്‍ മുന്നോട്ടെടുക്കാനാണ് ശ്രമിച്ചത്. ഇതോടെ തീവണ്ടി തട്ടുകളും അരയ്ക്ക് താഴേക്ക് വേര്‍പെട്ട ആദിലിന്റെ മൃതദേഹം നൂറു മീറ്റര്‍ ദൂരം ട്രെയിൻ വലിച്ചിഴയ്ക്കുകയും ചെയ്തു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എൻജിനില്‍ കുടുങ്ങി. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്‌കൂട്ടറില്‍നിന്ന് ചാടിരക്ഷപ്പെട്ടെന്നാണ് സൂചന. ജംഷീറാണ് ആദിലിന്റെ പിതാവ്.

നാലംഗ സംഘം രണ്ടുസ്‌കൂട്ടറുകളിലായി ഒന്നിച്ചാണ് ആഘോഷരാവിനായി കോഴിക്കോട് ബീച്ചിലെത്തിയത്. മാനാഞ്ചിറയിലും കടപ്പുറത്തുമായുള്ള ആഘോഷങ്ങളില്‍ ഇവരും പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളയില്‍നിന്ന് ദേശീയപാതയിലേക്ക് മേല്‍പ്പാലത്തിലൂടെയല്ലാതെ എളുപ്പത്തില്‍ എത്താൻവേണ്ടി സ്‌കൂട്ടറില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. മുമ്ബേ പോയ സ്‌കൂട്ടര്‍ ട്രാക്ക് കടന്നുപോകുന്നതുകണ്ടാണ് ആദിലും സ്‌കൂട്ടര്‍ ഓടിച്ചുകയറ്റിയത്.

പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കടന്നുവന്ന എറണാകുളം- ലോകമാന്യതിലക് ദുരന്തോ എക്സ്പ്രസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ടെങ്കിലും ആദില്‍ സ്‌കൂട്ടര്‍ മുന്നോട്ട് എടുത്തതാണ് അപകടത്തിന് വഴിവെച്ചത്. ട്രാക്കില്‍ സ്‌കൂട്ടര്‍ കണ്ട ലോക്കോപൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കി അപായമുന്നറിയിപ്പ് നല്കിയിരുന്നുവെങ്കിലും ആദിലിന് രക്ഷപ്പെടാനായില്ല. ചൂളംവിളി കേട്ട് ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് ഓടിരക്ഷപ്പെട്ടു. ട്രാക്കില്‍ കുട്ടികളെയും സ്‌കൂട്ടറും കണ്ട് നിര്‍ത്താതെ ഹോണ്‍മുഴക്കി. എമര്‍ജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും സ്‌കൂട്ടര്‍ മുന്നോട്ടെടുത്തു. അതേസമയം സ്‌കൂട്ടറിന് പിന്നിലിരുന്ന ആദിലിന്റെ സുഹൃത്ത് ചാടി രക്ഷപ്പെടുകയായിരുന്നു.

ഇതിനിടയില്‍ തീവണ്ടി ഏറെ അടുത്തായിപ്പോയി -തുരന്തോ എക്സപ്രസിന്റെ ലോക്കോ പൈലറ്റ് പറഞ്ഞു. അപകടമുണ്ടായ സ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ അകലെ വെള്ളയില്‍ സ്റ്റേഷനുസമീപംവരെ തീവണ്ടി എൻജിനില്‍ കുടുങ്ങിനീങ്ങിയ ആദിലിന്റെ മൃതദേഹം അരയ്ക്കുതാഴെ വേര്‍പെട്ട നിലയിലായിരുന്നു. നടക്കാവ് സ്റ്റേഷൻ എസ്‌ഐ പവിത്രകുമാര്‍, റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എഎസ്‌ഐ. നന്ദഗോപാല്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ പി.ദേവദാസ് എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെത്തുടര്‍ന്ന് വെള്ളയില്‍ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിൻ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യാത്രതിരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം