വളാഞ്ചേരിയിൽ വൻ മയക്കുമരുന്ന് വേട്ട; കക്കാട്ടിരി സ്വദേശികൾ പിടിയിൽ

കഴിഞ്ഞ ദിവസം വളാഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ നടന്ന വൻ മയക്ക് മരുന്ന് വേട്ടയിൽ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ഇവരിൽ നിന്നായി 20 ഗ്രാമിലധികം MDMA യും 5 ഗ്രാമിലധികം കഞ്ചാവ് ഓയിലും പിടികൂടി.

ശനിയാഴ്ച രാവിലെ വീട്ടിൽ സൂക്ഷിച്ച നിലയിൽ 5 ഗ്രാം MDMA യും 3 ഗ്രാം കഞ്ചാവ് ഓയിലും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വളാഞ്ചേരി കാവുംപുറം സ്വദേശി കടശ്ശേരി വളപ്പിൽ മൊയ്തീൻ കുട്ടിയുടെ മകൻ 26കാരനായ ഇസ്മായിലിനെയാണ് ആദ്യം പിടികൂടിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വളാഞ്ചേരി കുറ്റിപ്പുറം ഓണിയിൽ പാലത്തിന് സമീപം 5 ഗ്രാം എംഡി എം എയും സിറിഞ്ചുകളും സഹിതം തൃത്താല മല കക്കാട്ടിരി സ്വദേശി അരിപ്ര വീട്ടിൽ അബ്ദുൽ സലീമിനെ (32) സുഹൃത്ത തൃത്താല കോട്ടപ്പാടം കല്ലത്ത് പറമ്പിൽ  കിരണിനെയും (28) പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

രാത്രി പത്ത് മണിയോടെ വളാഞ്ചേരി പട്ടാമ്പി റോഡിൽ കൊടുമുടിയിൽ വെച്ച് പാലക്കാട് ഭാഗത്ത് നിന്നും വളാഞ്ചേരിയിലേക്ക് കാറിൽ കടത്തുകയായിരുന്ന 11 ഗ്രാം MDMA 3 ഗ്രാം കഞ്ചാവ് ഓയിലുമായി എടയൂർ മാവണ്ടിയുർ സ്വദേശി താഴത്തേ പള്ളിയാലിൽ യാഹുട്ടി മകൻ 24കാരനായ മുഹ്സിനെയും സുഹൃത്ത് എടയൂർ അത്തിപ്പറ്റ സ്വദേശി അമ്പലാടത്ത് സലീം മകൻ 24 കാരനായ അഫ്സലിനെയും പിടികൂടിയത്. പിടിയിലായ പ്രതികളെല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്നും മൊത്തമായി മയക്കുമരുന്ന് കൊണ്ട് വന്ന് ജില്ലയിൽ വിതരണം നടത്തുന്നവരാണ്.

പ്രതികളിൽ ഇസ്മയിലും, സലീം, അഫ്സലും ലഹരി മരുന്ന് മായി ബന്ധപ്പെട്ട മുമ്പും ശിക്ഷ അനുഭവിച്ചവരാണ്. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തിരൂർ ഡി വൈ എസ് പി കെ എം ബിജു വിന്റെ നിർദ്ദേശ പ്രകാരം വളാഞ്ചേരി എസ് എച്ച് ഒ ജലീൽ കറുത്തേടത്ത് എസ് ഐ മാരായ മുഹമ്മദ് റാഫി, സുധീർ, ശ്രീകുമാർ അബ്ദുൽ അസീസ്, എസ്.ഐ ജയപ്രകാശ്. എസ് സി പി ഒ മാരായ ദീപക്, ഹാരിസ്, ജയപ്രകാശ്.

സി പി ഒമാരായ വിനീത്, ഗീരീഷ്, ശ്രീജിത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച ബൈക്കുകളും കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾക്ക് വേണ്ടി പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം