ജനജീവിതത്തെ ബാധിക്കുന്ന രീതിയിൽ തെരുവുനായ ശല്യം രൂക്ഷമായി

തെരുവുനായ്ക്കളുടെ ശല്യം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്. റോഡുകൾ, വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ ഇടങ്ങളിലും  തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായിരിക്കുന്നു.

കപ്പൂർ,ചാലിശ്ശേരി, പട്ടിത്തറ, ആനക്കര, നാഗലശ്ശേരി തുടങ്ങി തൃത്താല മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ശല്യം രൂക്ഷമായിട്ടുണ്ട് സ്കൂൾ തുറന്നതോടെ റോഡിലൂടെയും ഇടവഴികളിലൂടെയും യാത്രചെയ്യാൻ വിദ്യാർത്ഥികൾക്ക് ഭയമാണ്.

തൃത്താല മണ്ഡലത്തിലെ പലസ്ഥലങ്ങളിലും നിരവധി പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. രാവും പകലും വ്യത്യാസമില്ലാതെ റോഡിൽ വാഹനങ്ങൾക്ക് മുന്നിൽ ചാടുന്ന നായ്ക്കൾ സ്ഥിരം അപകടങ്ങൾക്കും  മരണത്തിന്  വരെ കാരണമാകുന്നു.

ചാലിശ്ശേരി സർക്കാർ ആശുപത്രിയിൽ ഒ പി ഭാഗത്തു കിടക്കുന്ന തെരുവ് നായ്ക്കൾ  

അതിരാവിലെ യാത്ര ചെയ്യുന്നവർ, പാൽ, പത്രം വിതരണക്കാർ, പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ, മദ്രസയിൽ പഠിക്കുന്ന കുട്ടികൾ എന്നിവർക്കെല്ലാം തെരുവുനായ്ക്കളുടെ ശല്യം മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. കോഴി, ആട്, പശു തുടങ്ങിയ  വളർത്തു മൃഗങ്ങൾക്കും ശല്യമാവുകയാണ് തെരുവുനായ്ക്കൾ. നൂറുകണക്കിന് രോഗികൾ വരുന്ന ആശുപത്രികളിൽ പോലും  തെരുവുനായ്ക്കൾ വിലസുന്നു.

ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായി നിലനിൽക്കുന്ന തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും അധികാരികളും ഈ പ്രശ്നത്തിൽ ഇടപെട്ട് അടിയന്തിര പരിഹാരം കാണണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

പലരും പഞ്ചായത്ത് പ്രതിനിധികളോട്  പ്രശ്നങ്ങൾ ഉന്നയിച്ചിട്ടും  പരിഹാരം കാണുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം