ഇന്ധന വില കുറയ്ക്കാൻ കരുതൽ ഇന്ധനത്തിൽ നിന്ന് 50 ലക്ഷം ബാരൽ വിപണിയിലേക്ക് ഇറക്കാൻ തയ്യാറായി പെട്രോളിയം മന്ത്രാലയം. ആഗോളതലത്തിൽ ഇന്ധന വില കുറക്കാൻ അമേരിക്ക ലോക രാജ്യങ്ങളോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഈ തീരുമാനത്തിലേക്ക് എത്തിയത്.
ഉൽപാദന രാജ്യങ്ങളോട് ഉൽപാദനം വർധിപ്പിച്ച് വില കുറയ്ക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യാത്തത്തിൽ പ്രതിഷേധിച്ചാണ് എല്ലാ രാജ്യങ്ങളുടെയും കരുതൽ എണ്ണ വിപണിയിലേക്ക് എത്തിച്ച് വില കുറയ്ക്കാനുള്ള സമ്മർദ്ദ സാഹചര്യം രൂപപ്പെടുത്താൻ പരിശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഉപഭോഗ രാജ്യങ്ങളായ ജപ്പാൻ, ചൈന, ഇന്ത്യ എന്നിവർ ഇതിന് തയ്യാറാവുകയാണെങ്കിൽ ഈ നടപടി ചരിത്രത്തിൽ ഇടം നേടും.
അമേരിക്കയും ചൈനയും മുമ്പ് ഇത് പരീക്ഷിച്ചെങ്കിലും താൽക്കാലികം ആണെന്നാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ അടിയന്തര സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും കരുതൽ എണ്ണ വിപണിയിലേക്ക് ഇറക്കി വില കുറക്കാനുള്ള സമ്മർദ്ദം രേഖപ്പെടുത്തണമെന്നാണ് അഭ്യർത്ഥിച്ചിരിക്കുന്നത്.